റാവൽപിണ്ടി: റാവൽപിണ്ടിയിൽ നടന്ന ശ്രീലങ്ക - പാകിസ്ഥാൻ ഏകദിന പരന്പരയിൽ പാക്കിസ്ഥാൻ എട്ട് വിക്കറ്റിന് വിജയിച്ചു. ഇതോടെ ഏകദിന പരമ്പരയിൽ 2-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റിന് 288 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 10 പന്ത് ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ജയത്തിലെത്തി.
119 പന്തിൽ എട്ട് ഫോറുകളുമായി 102 റൺസെടുത്ത് പുറത്താകാതെനിന്ന ബാബർ അസം, 93 പന്തിൽ 78 റൺസെടുത്ത ഫഖർ സമാൻ, 54 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത മുഹമ്മദ് റിസ്വാൻ, 33 റൺസെടുത്ത സയീദ് അയൂബ് എന്നിവരാണ് പാക്കിസ്ഥാന്റെ വിജയ ശിൽപ്പികൾ. 2023 ഏഷ്യാ കപ്പിനുശേഷം ഫോം നഷ്ടപ്പെട്ട ബാബര്‍ അസം 83 ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് ഇപ്പോൾ സെഞ്ച്വറി നേടിയിരിക്കുന്നത്.
ശ്രീലങ്കക്കുവേണ്ടി ജനിത് ലിയനാഗെ (54), കാമിന്ദു മെൻഡിസ് (44), സദീര സമരവിക്രമ (42), വാനിന്ദു ഹസരങ്കെ (37) എന്നിവർ തിളങ്ങി. പാക് ബോളിംഗ് നിരയിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.